Monday

പ്രമേഹമോ? എങ്കിൽ പ്രാതൽ പ്രധാനം

അനു മാത്യു ഡയറ്റീഷ്യൻ
എസ്.യു.ടി ഹോസ്‌പിറ്റൽ, 
പട്ടം, തിരുവനന്തപുരം
ഫോൺ: 0471 - 4077888


ആരോഗ്യപൂർണമായ ഭക്ഷണരീതിയുടെ തുടക്കം പ്രാതലിലൂടെയാണ്എന്ന ആശയം 2015ലെ പ്രമേഹദിന സന്ദേശമായി തിരഞ്ഞെടുത്തതിന്റെ പ്രാധാന്യം നാം വേണ്ടതുപോലെ ഉൾക്കൊള്ളേണ്ടതാണ്. കേരളത്തിൽ പ്രമേഹ രോഗികളുടെ എണ്ണം ന്യൂനപക്ഷത്തിൽ നിന്ന്ഭൂരിപക്ഷത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ജനസംഖ്യയിലെ ഏതാണ്ട് 35 - 40 ലക്ഷത്തോളം പേർ പ്രമേഹരോഗികളാണ്. 2030 ആവുമ്പോൾ ലോകത്തിലെ 5 പ്രമേഹരോഗികളിൽ ഒരാൾ ഇന്ത്യക്കാരനായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. തെറ്റായ ഭക്ഷണരീതികളും ജീവിത ശൈലികൊണ്ടും പിടികൂടുന്ന ഒന്നാണ് പ്രമേഹം.

താളം തെറ്റിയ ഭക്ഷണരീതി,  ജീവിത രീതി

കേരളത്തിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ചേർന്നഭക്ഷണ രീതി നമുക്ക് സ്വന്തമായുണ്ടായിരുന്നു. അന്ന് രോഗികളുടെ എണ്ണവും ആശുപത്രികളുടെ എണ്ണവും കുറവായിരുന്നു. സ്വന്തമായി വളർത്തിയെടുത്ത നെല്ലും പച്ചക്കറികളും ഉപയോഗിക്കുന്നതിൽ അഭിമാനിക്കുന്നവരായിരുന്നു നാം.എന്നാൽ, ഇന്ന് വൈകുന്നേരങ്ങളിൽ ഭക്ഷണശാലകളിലെ തിരക്ക് കാണുമ്പോൾ മലയാളി പാചകം ചെയ്യാൻ മറന്നുപോയോ! എന്ന് സംശയിച്ചുപോകും.
ഓരോരുത്തരുടെയും  ഭക്ഷണരീതി  ചിട്ടപ്പെടുത്തേണ്ടത് അവരുടെ പ്രായം, സ്ത്രീ / പുരുഷൻ, ജോലി, ശരീരഘടന, പ്രത്യേക ശരീര അവസ്ഥ എന്നിവയൊക്കെ അടിസ്ഥാനമാക്കി വേണം എന്ന ശാസ്ത്രതത്വം നാം മറന്നുപോവരുത്.

പ്രമേഹവും ഭക്ഷണ നിയന്ത്രണവും

പ്രമേഹരോഗികൾക്ക് പൊതുസമൂഹത്തിൽ നിന്ന് എപ്പോഴും ലഭിക്കുന്ന ഒരു ഉപദേശമാണ് 'ഒന്നും കഴിക്കരുത്, ഷുഗർ കൂടും'! നല്ല ഭക്ഷണം ഒന്നും കഴിക്കാൻ സാധിക്കാത്ത ഒരാൾ എന്ന സഹതാപത്തോടെയാണ് മിക്കവരും പ്രമേഹരോഗികളെ സമീപിക്കുന്നത്.
ഇത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. പ്രമേഹ രോഗികളുടെ ഭക്ഷണരീതി ഒരിക്കലും നല്ല ഭക്ഷണങ്ങൾ ഒഴിവാക്കിയുള്ളതല്ല. മറിച്ച് ശരീരത്തിനാവശ്യമായ വിവിധ ഭക്ഷ്യ പോഷക ഘടകങ്ങൾ ശരിയായ രീതിയിൽ തിരഞ്ഞെടുത്ത്, കൃത്യമായ അളവിൽ, കൃത്യമായ ഇടവേളകളിൽ കഴിക്കുന്നതാണ്. ഇത് എല്ലാവർക്കും പ്രാവർത്തികമാക്കാവുന്ന ആരോഗ്യപൂർണമായ ഭക്ഷണരീതിയാണ്. അതായത് കഴിക്കുന്ന ഭക്ഷണം പോഷകസമ്പുഷ്ടവും, കൊഴുപ്പും അമിത കലോറിയും കുറഞ്ഞതും ആയിരിക്കും. പ്രമേഹരോഗിയെ സംബന്ധിച്ച് മൂന്ന് കാര്യങ്ങൾ വളരെ പ്രധാനമാണ്.

എന്ത് കഴിക്കണം?എത്ര അളവിൽ  കഴിക്കണം?എപ്പോൾ കഴിക്കണം?


പ്രമേഹരോഗികൾ ശരീരഭാരം കുറഞ്ഞവർ ആണെങ്കിൽ കൂടുതൽ ഊർജം അടങ്ങിയ ഭക്ഷണവും അമിതവണ്ണമുള്ളവർ ആണെങ്കിൽ കുറഞ്ഞ ഊർജം അടങ്ങിയ ഭക്ഷണരീതിയും സ്വീകരിക്കേണ്ടതാണ്. പ്രായവും, കായികാദ്ധ്വാനവും അനുബന്ധരോഗങ്ങളും ഭക്ഷണരീതി ചിട്ടപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ഘടകങ്ങളാണ്.

പ്രാതൽ പ്രധാനം

ആരോഗ്യപരമായ തുടക്കം പ്രാതലിലൂടെ എന്ന 2015 - പ്രമേഹ ദിനസന്ദേശം, രോഗങ്ങളെ അകറ്റിനിർത്തി ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പാലിക്കാവുന്ന ഭക്ഷണരീതിയാണ്.
ബ്രേക്ക്ഫാസ്റ്റ് -ബ്രേക്ക് ഫുഡ് എന്നാണല്ലോ ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ''പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം പ്രദാനം ചെയ്യുന്നത്, ഊർജസ്വലമായ ഒരു ദിനം മാത്രമല്ല, ആരോഗ്യപരമായ ഒരു തുടക്കം കൂടിയാണ്.'
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, രാവിലെ എന്തെങ്കിലും വിശപ്പുമാറ്റാൻ കഴിക്കുക എന്ന രീതിയാണ് പലരും സ്വീകരിക്കുന്നത്, പലപ്പോഴും ഒഴിവാക്കുകയും ചെയ്യുന്നു.എന്നാൽ ഒരു ദിവസം ഓരോ നേരത്തെ ഭക്ഷണവും അതിന്റേതായ പ്രാധാന്യം അർഹിക്കുന്നു. പ്രത്യേകിച്ചും പ്രാതൽ.
പ്രമേഹരോഗികളെ സംബന്ധിച്ച് പ്രാതൽ ഏറെ നിർണായകയമായ ഒരു ഭക്ഷണമാണ്. ഇൻസുലിൻ എടുക്കുന്ന പല പ്രമേഹ രോഗികളും - ഹൈപ്പോഗ്ളൈസീമിയഅഥവാ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്ന് പോവുന്ന അവസ്ഥ നേരിടാറുണ്ട്. ശരിയായ സമയത്ത്, ശരിയായ രീതിയിലുള്ള  പ്രാതൽ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമായിക്കൊണ്ടുപോകാൻ സാധിക്കും.
ബ്രേക്ക് ഫാസ്റ്റ് എപ്പോഴും എട്ടു മണിക്ക് മുൻപ് തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.അതിൽത്തന്നെ ഭക്ഷ്യസാധനങ്ങൾ തിരഞ്ഞെടുക്കുന്നതും പാചകം ചെയ്യുന്ന രീതിയും പ്രധാനമാണ്.
പ്രമേഹരോഗിയുടെ പ്രാതൽ പ്ളേറ്റിനെ മൂന്നായി തരംതിരിച്ച് അതിൽ എന്തെല്ലാം ഭക്ഷണ സാധനങ്ങൾ ഉൾപ്പെടുത്താം എന്ന് നോക്കാം.
മൂന്നിൽ ഒരു ഭാഗം പ്രധാന ഊർജസ്രോതസായ അന്നജവും , ഒരു ഭാഗം മാംസ്യം, മത്സ്യം, മുട്ട, മാംസം, പാൽ, പരിപ്പ്, പയറുവർഗങ്ങൾ എന്നിവയും. അവസാനഭാഗം പച്ചക്കറികളും എടുക്കാം.
അന്നജം എപ്പോഴും മുഴുധാന്യങ്ങളും, തവിട് ഉള്ളതും, നാരുകൾ നിറഞ്ഞതും ആയിരിക്കണം. തവിടുള്ള അരി, ഗോതമ്പ്, റാഗി, ഓട്സ് എന്നിവ ഉത്തമ ധാന്യങ്ങളാണ്.
മാംസ്യത്തിന്റെകാര്യത്തിൽ വളരെ ശ്രദ്ധ വേണം. ശരീര കോശങ്ങളുടെ നിലനില്പിനും, ശാരീരിക പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാനും പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. പ്രോട്ടീൻ ബ്രേക്ക് ഫാസ്റ്റിൽ ശരിയായ അളവിൽ ലഭിച്ചാൽ ദിവസം മുഴുവൻ ശരീര ക്ഷീണം അനുഭവപ്പെടാതിരിക്കാനും അതോടൊപ്പം തന്നെ ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കഴിക്കണം എന്ന തോന്നൽ ഒഴിവാക്കാനും സഹായിക്കും.
മുട്ടയുടെ വെള്ള, ചെറു മത്സ്യങ്ങൾ,തൊലിയും കൊഴുപ്പും നീക്കം ചെയ്ത മാംസം, പാട മാറ്റിയ പാൽ, തോടോടുകൂടിയ പയർ, പരിപ്പ് വർഗങ്ങൾ എന്നിവ പ്രമേഹ രോഗികൾക്ക് ഉൾപ്പെടുത്താവുന്നതാണ്.
നാരുകളാൽ സമ്പുഷ്ടമായ പച്ചക്കറികൾ, പച്ചയ്ക്ക് അരിഞ്ഞ പച്ചക്കറികൾ, ഇലക്കറികൾ എന്നിവ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും പ്രദാനം ചെയ്യുന്നു. പ്രമേഹരോഗികളുടെ വിശപ്പ് ഒരു പരിധിവരെ തടയുന്നതിനും വയറ് നിറഞ്ഞ പ്രതീതി തോന്നുന്നതിനും ഗ്രീൻ സലാഡ് വഹിക്കുന്ന പങ്ക് ചെറുതല്ല.

ജീവിത രീതി - വ്യായാമം

ഭക്ഷണരീതിക്കൊപ്പം ജീവിതരീതിയിലെ മാറ്റവും പ്രമേഹരോഗത്തിന് കാരണമാണ്. കേരള ജനത അദ്ധ്വാനശീലരും കർഷകരും ആയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാൽ കായികാദ്ധ്വാനം കുറഞ്ഞ ജോലികൾ ആണ് ഇന്ന് എല്ലാവരും ചെയ്യുന്നത്. ഏറെ സമയവും ഇരുന്നുകൊണ്ടുള്ള ഓഫീസ് ജോലികൾ ഇതിനുദാഹരണമാണ്. നാം ഇരിക്കുന്ന കസേര തന്നെ നമ്മെ കൊല്ലുന്നു - എന്ന അവസ്ഥയിലേക്ക് നാം പോവുന്നു.
പക്ഷേ,  ദിവസത്തിൽ 30 മിനിട്ട് എങ്കിലും വ്യായാമത്തിനായി ചെലവിടാൻ നാം തയ്യാറായാൽ രോഗങ്ങളെ നമുക്ക് ദൂരെ നിർത്താൻ സാധിക്കും. എത്രനേരം ചെയ്യുന്നു, എന്നതിനേക്കാൾ, അത് നമ്മുടെ ദിനചര്യയുടെ ഭാഗമായി, സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ചിട്ടയായ ഭക്ഷണരീതിയും പതിവായ വ്യായാമവും കൊണ്ട് പ്രമേഹത്തെ നിയന്ത്രണവിധേയമായി ഒരു നല്ലസുഹൃത്തിനെപ്പോലെ ജീവിതത്തിൽ കൊണ്ടുപോകാൻ സാധിക്കും.