Monday

പൂക്കൾക്കുമുണ്ട് ഔഷധഗുണം

നിറങ്ങൾ കൊണ്ട് ആളെ മയക്കുന്ന പൂക്കൾക്ക് ഔഷധഗുണങ്ങളും ഏറെയുണ്ട്. നമ്മുടെ ചുറ്റുപാടിലെ ഔഷധികളായ
പൂക്കളെ പരിചയപ്പെടാം.

മുല്ല
മുല്ലയെന്ന് അറിയപ്പെടുന്നത് അരിമുല്ലയാണെങ്കിലും കുടമുല്ല, അരിമുല്ല, ചെണ്ടുമുല്ല, കാട്ടുമുല്ല, ജാതിമല്ലി, നക്ഷത്രമുല്ല, പിച്ചി തുടങ്ങിയവയെല്ലാംമുല്ലയുടെ വകഭേദങ്ങളാണ്. നാട്ടുവൈദ്യം, ആയുർവേദം, യുനാനി, സിദ്ധ വൈദ്യം എന്നിവയിലെല്ലാം മുല്ലയുടെ ഔഷധ ഗുണം പ്രയോജനപ്പെടുത്തുന്നുണ്ട്.
മുല്ലയുടെ പച്ചില ചവച്ചിറക്കിയാൽ വായ്പ്പുണ്ണ് ശമിക്കും. മാനസിക സംഘർഷം കുറയ്ക്കാനും മാനസിക ആയാസം ഇല്ലാതാക്കാനും മുല്ലപ്പൂ സുഗന്ധത്തിന് കഴിയും.
 വ്രണവിരോപണ ശക്തിയുള്ള മുല്ലയുടെ ഇല അരച്ച് മുറിവിലോ ക്ഷുദ്രജീവികളുടെ കടിയേറ്റിടത്തോ ഇടുന്നത് നല്ലതാണ്. സ്ത്രീകളിൽ മുലപ്പാൽ വറ്റിക്കുന്നതിനായി സ്തനങ്ങളിൽ പിച്ചിപ്പൂവ് അരച്ചിടുകയോ സ്തനങ്ങളുമായി സമ്പർക്കത്തിൽ വരത്തക്കവിധം പൂവ് അടിയുടുപ്പുകൾക്കുള്ളിൽ ഇടുകയോ ചെയ്യുന്നത് നല്ലതാണ്.

അശോകം
ബൊക്കെ പോലെ മനോഹരമായ പൂങ്കുലയുമായി നിൽക്കുന്ന അശോകം പേരു സൂചിപ്പിക്കുന്നപോലെ തന്നെ ശോകം ഇല്ലാതാക്കും എന്ന് വിശ്വാസമുണ്ട്. ഇതിന്റെ പൂവ് അരച്ച് അരിമാവും കരിപ്പട്ടിയും ചേർത്ത് കുറുക്കി പ്രസവാനന്തരം സ്ത്രീകൾക്ക് നൽകുന്നത് ഉദരശുദ്ധിയ്ക്കുംആരോഗ്യരക്ഷയ്ക്കും നല്ലതാണ്. പൂവ് അരച്ച് വെളിച്ചെണ്ണ ചേർത്ത് കാച്ചി തേച്ചാൽ ത്വക്ക് രോഗങ്ങൾ ശമിക്കും. കുട്ടികൾക്ക് തലയിൽ പുരട്ടാനും ഇത് ഉപയോഗിക്കുന്നു.

തെച്ചി
പലനിറത്തിലും പല വലിപ്പത്തിലും കുലയായി വിടരുന്ന തെച്ചിപ്പൂവുകൾ നാട്ടിൻ പ്രദേശങ്ങളിൽ പണ്ടു ധാരാളമുണ്ടായിരുന്നു. ചുവന്ന തെച്ചിയാണ് അധികവും കാണാറുള്ളത്. ചൊറി, കുഷ്ഠം എന്നിവയ്ക്കുള്ളകഷായക്കൂട്ടിൽ തെച്ചിപ്പൂവ് ചേർക്കാറുണ്ട്. പുഴുക്കടിമൂലമുള്ള മുടി കൊഴിച്ചിലിന് തെച്ചിപ്പൂവിട്ട് കാച്ചിയ എണ്ണ തേയ്ക്കാറുണ്ട്. കുട്ടികളെ കുളിപ്പിക്കാനുള്ള സ്നാന ചൂർണത്തിൽ മറ്റു ചേരുവകൾക്കൊപ്പം തെച്ചിപ്പൂവ് ഉണക്കിപ്പൊടിച്ച് തേയ്ക്കാറുണ്ട്. തെറ്റിപ്പൂ മൊട്ട് ജീരകവും ചേർത്തരച്ച് ഇട്ടുവച്ചിരിക്കുന്ന വെള്ളം അരിച്ചെടുത്ത് കണ്ണിലൊഴുക്കിയാൽ കണ്ണിലെ നീരിനും വേദനയ്ക്കും ശമനമുണ്ടാകും.

തുമ്പപ്പൂവ്
അത്തപ്പൂക്കളത്തിലെ പ്രധാനിയായ തുമ്പയുടെ കുഞ്ഞുപൂവിന് ഔഷധ ഗുണമുണ്ട്. ഇലയോടൊപ്പം പൂവും ഇടിച്ച് പിഴിഞ്ഞ് നീര് പാലിൽ ചേർത്ത് നൽകിയാൽ കുട്ടികളുടെ വിരകോപം ശമിക്കും. ഉദരരോഗങ്ങളുണ്ടാകാതിരിക്കാൻ കുട്ടികൾക്ക് നൽകുന്ന പാലിൽ തുമ്പപ്പൂവിട്ട് കാച്ചാറുണ്ട്.

വാക
വിൻസ് ടംഗ് ട്രീ എന്ന് ഇംഗ്ളീഷിൽ വിളിക്കപ്പെടുന്ന വാകയുടെ പൂവ് അരച്ചുതേച്ചാൽ ശരീരത്തിലുണ്ടാകുന്ന കുരുവും നീരും ശമിക്കും.

ഇലഞ്ഞിപ്പൂവ്
ഇലഞ്ഞിപ്പൂവിൽ നിന്നെടുക്കുന്ന സുഗന്ധ തൈലം സുഗന്ധ ലേപനമായുപയോഗിക്കുന്നു. പൂവുകളിൽ നിന്നെടുക്കുന്ന സത്ത് ഹൃദയസംബന്ധമായരോഗങ്ങൾ, സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക്, അമിത രക്തസ്രാവം, എന്നിവയ്ക്ക് മറുമരുന്നായി പ്രവർത്തിക്കുന്നു. ഇത് ഒരു ഡൈയൂററ്റിക് കൂടിയാണ്. ഇലഞ്ഞിപ്പൂവിട്ടുകാച്ചിയ പാൽ അതിസാരത്തിന് മറുമരുന്നാണ്.

ചെമ്പരത്തിപ്പൂവ്
ചുവന്ന ചെമ്പരത്തി തേനിൽ ചാലിച്ച് നിത്യേന കഴിച്ചാൽ സൗന്ദര്യം വർദ്ധിക്കും.ഇലയോടൊപ്പം പൂവും താളിയ്‌ക്കായി ഉപയോഗിക്കുന്നു. 50 ഗ്രാം ചെമ്പരത്തിപ്പൂവ് 200 ഗ്രാം പഞ്ചസാരയും ചേർത്ത് ഒരു പാത്രത്തിലിട്ട് മൂന്ന് ദിവസം വച്ച ശേഷം അരിച്ച് ഒരു ടീസ്പൂൺ വീതം രണ്ട് നേരം കഴിച്ചാൽ ഉഷ്ണ രോഗവും രക്തസ്രാവവും ശമിക്കും. എന്നാൽ ഇത് അധികം കഴിക്കുന്നത് സന്താനോത്പാദനത്തിന് തടസമുണ്ടാക്കും.

താമരപ്പൂവ്
ഒരു പൂജാപുഷ്പമെന്ന നിലയിൽ വിഖ്യാതമായ താമരപ്പൂവിന് ഔഷധഗുണവുമുണ്ട്. താമരപ്പൂവ് അരച്ചുപുരട്ടുന്നത് ശരീരോഷ്ണം നിമിത്തമുള്ള ചുട്ടുനീറ്റൽ ഇല്ലാതാക്കും. താമരപ്പൂവ് പാലിൽ അരച്ചുകുടിക്കുന്നത് മൂത്രം ചൂടീൽ ശമിപ്പിക്കും. താമരക്കിഴങ്ങും തണ്ടും മാത്രമല്ല, താമരപ്പൂവും അതിസാരം, കോളറ, ജ്വരം, മഞ്ഞപ്പിത്തം, ഹൃദ്റോഗം, രക്തപിത്തം, വസൂരി, ചിക്കൻപോക്സ് എന്നിവയ്ക്കുള്ള ഔഷധക്കൂട്ടുകളിൽ ചേർക്കുന്നുണ്ട്. താമരപ്പൂവ് അരച്ചുകലക്കി പാമ്പുകടിയേറ്റയാൾക്ക് ഇടവിട്ടു നൽകുന്നത് പാമ്പു വിഷം ശമിക്കാൻ സഹായകമാണ്. വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികൾ അരച്ച് കൺപോളകൾക്ക് ചുറ്റുമിടുന്നത് നിശാന്ധതയ്ക്ക് ശമനമുണ്ടാക്കുന്നു.

മുരിങ്ങപ്പൂവ്
സംസ്കൃതത്തിൽ തീക്ഷ്ണ ഗന്ധ എന്നറിയപ്പെടുന്ന മുരിങ്ങയുടെ പൂവ്ഒരു ഭക്ഷ്യവസ്തുവാണ്. മുരിങ്ങപ്പൂവ് വെളിച്ചെണ്ണയിൽ വരട്ടിക്കഴിക്കുന്നതും അതിൽ നിന്നൂറുന്ന എണ്ണ ചുണ്ടിൽ പുരട്ടുന്നതും പൂപ്പൽ ബാധ കുറയ്ക്കാൻ ഗുണകരമാണ്.

അഗസ്തി മുരിങ്ങ
അഗത്തിച്ചീര എന്നുപേരുള്ള അഗസ്തി മുരിങ്ങയ്ക്ക് വെള്ള , ഇളം റോസ്, കടും റോസ് നിറങ്ങളിൽ പൂക്കളുണ്ടാകുന്ന ഇനങ്ങളുണ്ട് . ഇതിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. അഗസ്തി മുരിങ്ങയുടെ പൂവ് കഴിക്കുന്നത് വിശപ്പുണ്ടാകാനും രക്തദോഷം , പീനസം , മാലക്കണ്ണ് , നാക്ക് വെട്ടിയ്ക്കൽ എന്നിവയെ ശമിപ്പിക്കും. കുട്ടികൾക്ക് അഗസ്തിപ്പൂവ് ധാരാളം നൽകുന്നത് നല്ലതാണ്.

നന്ത്യാർ വട്ടം
ഇളം സുഗന്ധമുള്ള വെളുത്ത പുഷ്പമാണ് നന്ത്യാർവട്ടം. ഇതിന്റെ പൂവ്കശക്കിപ്പിഴിഞ്ഞ് നീര് കണ്ണിലൊഴിച്ചാൽ കണ്ണിലുണ്ടാകുന്ന വേദനയും ചൊറിച്ചിലും ശമിക്കും.

ഡോ. ഷീജകുമാരി
കൊടുവഴന്നൂർ,
ലക്ചറർ ഇൻ പ്ളാനിംഗ് 
ആന്റ് മാനേജ്മെന്റ്
ഡയറ്റ്, ആറ്റിങ്ങൽ, 
തിരുവനന്തപുരം
ഇ മെയിൽ - 
sheejavenukumar@gmail.com