Monday

അർശ്ശസ്സിന് ഹോമിയോ


മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിച്ചു വികസിച്ചു പുറത്തോട്ട് തള്ളിവരുന്ന അവസ്ഥയെയാണ് മൂലക്കുരു അഥവാ  പൈൽസ് എന്നു പറയുന്നത്. അർശ്ശസ്സ് എന്നും ഈ രോഗത്തെ പറയാറുണ്ട്. 

ഹെമറോയ്ഡ്‌സ് എന്നാണ് ഇവയെ മെഡിക്കൽ സയൻസിൽ പരാർശിക്കുന്നത്. സ്ത്രീപുരുഷഭേദമെന്യേ ഏതാണ്ട് 75 ശതമാനത്തോളം പേരിൽ പൈൽസ് കണ്ടുവരുന്നു. ഏതു പ്രായക്കാർക്കും രോഗം വരാമെങ്കിലും പ്രായമേറിയവരിലാണ് പൈൽസ് കൂടുതലായി കാണുന്നത്. സ്ത്രീകളിൽ കൂടുതലായി പൈൽസ് രോഗം കണ്ടുവരുന്നു. മനുഷ്യശരീരത്തിന്റെ ഏറ്റവും കൂടുതൽ സെൻസിറ്റീവായിട്ടുള്ള ഭാഗമാണ് മലദ്വാരം. അതുകൊണ്ടുതന്നെ മലദ്വാരത്തിനകത്ത്ഉണ്ടാകുന്ന അസുഖങ്ങൾക്കും വേദന കൂടുതലായിരിക്കും.

പൈൽസ് അഥവാ അർശ്ശസ്സ് വരാനുള്ള കാരണങ്ങൾ പലതാണ്. മലവിസർജന സമയത്ത് അമിത സമ്മർദ്ദം ചെലുത്തുന്നത് പൈൽസ് ഉണ്ടാകാൻ സാദ്ധ്യത കൂടുന്നു.  മലബന്ധം ഉള്ളവർ തുടക്കത്തിലേ ചികിത്സിച്ചാൽ പൈൽസ് സാദ്ധ്യത കുറയ്ക്കാം.പാരമ്പര്യമായും പൈൽസ് അടുത്ത തലമുറയിലേക്കു വരാം. പൊണ്ണത്തടി ഉള്ളവർക്ക് കാലക്രമേണ അർശ്ശസ്സ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. കൂടുതൽ സമയം ഓഫീസുകളിൽ ഇരിക്കുന്നവർക്കും പൈൽസ് കൂടുതലായി കണ്ടുവരുന്നു.മലാശയത്തിൽ കാണുന്ന ''ഏനൽ കുഷൻ''എന്ന ഭാഗത്തുനിന്നായിരിക്കും പലപ്പോഴും പൈൽസിന്റെ ഉത്ഭവം. മലദ്വാരത്തിനുള്ളിൽ ഉൾചർമ്മത്തിനകത്തായി മൂന്നു കുഷനുകൾ ഉണ്ട്. ശരിയായ വിസർജ്ജനത്തിനും വിസർജ്ജന നിയന്ത്രണത്തിനും ഇവ അത്യാവശ്യമാണ്.  ഏനൽ കുഷൻസിന് മേലുള്ള അമിതമായ ഏതു സമ്മർദ്ദവും അവ വികസിച്ചു വലുതായി പൈൽസ് ആയി പരിണമിക്കാൻ ഇടയുണ്ട്.


രോഗം വരാതിരിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗംമലം കട്ടിയാകാതെ വിസർജനം നടത്താൻ കഴിയുക എന്നതാണ്. പൈൽസ് രോഗികളിൽ ഫൈബർ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് മലബന്ധം കുറയ്ക്കുന്നു. പൈൽസ് രോഗികൾ കോഴിമുട്ട, കോഴി ഇറച്ചി, ചെമ്മീൻ, അയില, ഞണ്ട് തുടങ്ങിയവ ഒഴിവാക്കണം. കൂടുതൽ ഫൈബർ അടങ്ങിയ ഭക്ഷണസാധനങ്ങൾ, ഇലക്കറികൾ എന്നിവ കഴിക്കണം. രോഗലക്ഷണങ്ങൽ കണ്ടുതുടങ്ങിയാൽ ഉടൻതന്നെ ചികിത്സ ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്.

പൈൽസിന് നാലു തരം അവസ്ഥകൾ
ഗ്രേഡ് - ഒന്ന്
വിസർജന സമയത്ത് മൂലക്കുരു പുറത്തേക്ക് തള്ളിവരുന്നവയാണ് ഗ്രേഡ് വൺ. മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം മാത്രമാണ് രോഗലക്ഷണം.
ഗ്രേഡ് - രണ്ട്
വിസർജന സമയത്ത് പുറത്തേക്കു തള്ളിവരുന്നവയാണ് ഗ്രേഡ് രണ്ട് വിഭാഗത്തിൽ പെട്ടവ. പക്ഷേ തനിയെ തിരിച്ചുകയറും. രക്തസ്രാവം ഉണ്ടാകാം.
ഗ്രേഡ് - മൂന്ന്
വിസർജന സമയത്ത് പുറത്തേക്ക് തള്ളിവരും. വിരൽകൊണ്ട് അകത്തോട്ട് തള്ളിയാൽ മാത്രമേ തിരിച്ചുപോകുകയുള്ളു. രക്തസ്രാവം, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും.
ഗ്രേഡ് - നാല്
പുറത്തേക്ക് തള്ളിയാലും അകത്തേക്കു തിരിച്ചുപോകാത്തവയാണ്ഈ പൈൽസ്. അസഹ്യമായ വേദനയും അനുഭവപ്പെട്ടേക്കാം.
രോഗാരംഭത്തിൽ തന്നെ ചികിത്സിച്ചാൽ മിക്കവർക്കും വളരെഎളുപ്പത്തിൽ തന്നെ ഹോമിയോ മരുന്നുകൊണ്ട് അർശ്ശസ്സ് പൂർണ്ണമായി ഭേദപ്പെടുത്താം.