Friday

ക്യാന്‍സര്‍ നിയന്ത്രിക്കാം

ഡോ. സി എന്‍ മോഹനന്‍ നായര്‍

എല്ലാ ക്യാന്‍സര്‍ബാധിതര്‍ക്കും മികച്ച ചികിത്സ ലഭ്യമാവേണ്ടത് ആവശ്യമാണ്. എന്നാലിന്ന് വളരെ കുറഞ്ഞ ശതമാനം രോഗികള്‍ക്കേ നമ്മുടെ രാജ്യത്ത് കൃത്യമായ ചികിത്സ കൃത്യസമയത്ത് ലഭിക്കുന്നുള്ളൂ. ഇന്ന് ക്യാന്‍സര്‍രംഗത്ത് നാം നേരിടുന്ന പരാജയങ്ങളുടെ കാരണങ്ങളില്‍ ശരിയായ ചികിത്സയുടെ അഭാവം സുപ്രധാന ഘടകമാണ്.
കഴിഞ്ഞ നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രംതന്നെ ക്യാന്‍സറിനെ ഭയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഈ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഉണ്ടായ മഹത്തായ ഗവേഷണങ്ങള്‍ ക്യാന്‍സര്‍രംഗത്ത് ഇന്ന് ഒരു പുതിയ ഉണര്‍വും ആത്മവിശ്വാസവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് നമുക്കു ലഭ്യമായ വിവരങ്ങള്‍ ശരിക്കും പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ഏകദേശം 50 ശതമാനത്തിലധികം ക്യാന്‍സറും പ്രതിരോധിക്കാന്‍ സാധിക്കും. കൂടാതെ 40 ശതമാനത്തിലധികം രോഗങ്ങളും ഭേദപ്പെടുത്താന്‍ സാധിക്കും. ചുരുക്കത്തില്‍, ഏതാനും ചില ക്യാന്‍സറുകള്‍ മാത്രമേ ജീവനു ഭീഷണിയാവുന്നുള്ളൂ.നാം എന്താണ് ചെയ്യേണ്ടത്?ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം നമ്മുടെ ജനങ്ങള്‍ക്കുണ്ടാവണം. ക്യാന്‍സര്‍ നിദാനങ്ങള്‍, ആരംഭദശയില്‍ രോഗനിര്‍ണയത്തിനുള്ള പ്രാധാന്യം, ചികിത്സാരംഗത്തുണ്ടായ മാറ്റങ്ങള്‍, സാന്ത്വന ചികിത്സക്കുള്ള പങ്ക് തുടങ്ങിയ വിവരങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ പരിശ്രമിക്കണം.ക്യാന്‍സര്‍ നിദാനങ്ങളെക്കുറിച്ച് വൈദ്യശാസ്ത്രത്തിന് ശരിയായ അറിവുണ്ട്. പുകയിലയുടെ ഏതെങ്കിലും വിധത്തിലുള്ള ഉപയോഗമാണ് (വലിക്കുക, മുറുക്കുക, പൊടി വലിക്കുക) ഇന്ത്യയില്‍ കാണുന്ന 35 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം.
വായ, തൊണ്ട, ശ്വാസകോശം, അന്നനാളം, മൂത്രാശയം, വൃക്ക, ആമാശയം തുടങ്ങിയ അവയവങ്ങളെയാണ് പുകയിലയുടെ ഉപയോഗം കൂടുതല്‍ ബാധിക്കുന്നത്. നിഷ്ക്രിയ പുകവലിയും (Passive Smoking)  ശ്വാസകോശാര്‍ബുദത്തിന് ഇടയാക്കാം. കുട്ടികള്‍, സ്ത്രീകള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് അന്യരുടെ പുകവലി അപായപ്പെടുത്തുന്നത്. അഞ്ചു ശതമാനം ക്യാന്‍സറുകള്‍ക്ക് കാരണം മദ്യത്തിന്റെ ദുരുപയോഗമാണ്. വായ, തൊണ്ട, കരള്‍, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ ക്യാന്‍സറിന് മദ്യം കാരണമാവുന്നു.രോഗാണുബാധചില ക്യാന്‍സറുകള്‍ക്ക് കാരണം രോഗാണുബാധയാണ്. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഗര്‍ഭാശയഗള ക്യാന്‍സറിന് (Cervical Cancer)- പ്രധാന കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV)- രോഗാണുബാധയാണ്. 2012ല്‍ ഏകദേശം 5.5 ലക്ഷം സ്ത്രീകള്‍ക്ക് ഈ ക്യാന്‍സര്‍ ബാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൂടാതെ Hepatitis B- &-ഇ വൈറസ് (കരള്‍ ക്യാന്‍സര്‍) H. Pylori  (ആമാശയ ക്യാന്‍സര്‍) തുടങ്ങിയ രോഗാണുക്കളും ക്യാന്‍സര്‍ ഉണ്ടാവുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.തെറ്റായ ഭക്ഷണരീതിചെറുപ്പത്തിലേ ശീലിച്ചുവരുന്ന തെറ്റായ ആഹാരരീതിമൂലം, ഗര്‍ഭാശയം, കുടല്‍, പ്രോസ്റ്റേറ്റ്, അന്നനാളം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കീടനാശിനികളുടെ നീതീകരിക്കാനാവാത്ത ഉപയോഗം പച്ചക്കറികളെയും, ഫലവര്‍ഗങ്ങളെയും കൂടുതല്‍ വിഷമയമാക്കുന്നു. പൂരിത കൊഴുപ്പുകള്‍ ഉള്ള എണ്ണ, നാരുകുറഞ്ഞ ആഹാരം, ചുവന്ന മാംസം (പോത്ത്, പന്നി, ആട്, പശു) കൃത്രിമനിറങ്ങള്‍ ചേര്‍ത്ത പാനീയങ്ങള്‍, ഉയര്‍ന്ന ചൂടില്‍ പൊരിക്കുന്ന ആഹാര സാധനങ്ങള്‍ തുടങ്ങിയവയും ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ദുര്‍മേദസ്, അമിതഭാരം, വ്യായാമക്കുറവ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയും ക്യാന്‍സറിലേക്കു നയിക്കാം.പത്ത് ശതമാനത്തില്‍ താഴെ മാത്രം പാരമ്പര്യം ഒരു ഹേതുവാകുന്നുണ്ട്. ചുരുക്കത്തില്‍, ഭൂരിപക്ഷം ക്യാന്‍സറും നാം ക്ഷണിച്ചുവരുത്തുന്നതാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.ക്യാന്‍സറിന്റെ സൂചനകളും നേരത്തെയുള്ള രോഗനിര്‍ണയവും ആരംഭത്തിലുള്ള രോഗനിര്‍ണയം ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുന്നു. ക്യാന്‍സറിന്റെ സൂചനകളെക്കുറിച്ചും സ്ക്രീനിങ്ങിനെക്കുറിച്ചുമുള്ള അവബോധം ആവശ്യമാണ്.
ക്യാന്‍സര്‍ സൂചനകള്‍
1. മുഴകള്‍, തടിപ്പുകള്‍ (പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍)
2. അസാധാരണമായ രക്തസ്രാവം
3. ഉണങ്ങാത്ത വ്രണങ്ങള്‍
4. മറുക്, അരിമ്പാറ. നിറത്തിലും, വലുപ്പത്തിലും, ആകൃതിയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍
5. നീണ്ടുനില്‍ക്കുന്ന് ശബ്ദമടപ്പും, വരണ്ട ചുമയും (പ്രത്യേകിച്ച് പുകവലിക്കുന്നവരില്‍)
6. മലമൂത്ര വിസര്‍ജനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍
7. നീണ്ടുനില്‍ക്കുന്ന പനി, വിളര്‍ച്ച, കഴലകളില്‍ വരുന്ന വീക്കം.
മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ എപ്പോഴും ക്യാന്‍സറിന്റേത് ആവണമെന്നില്ല. സാധാരണ ചികിത്സകൊണ്ട് ഈ പ്രയാസങ്ങള്‍ മാറുന്നില്ല എങ്കില്‍, തുടര്‍പരിശോധന കൃത്യമായി നടത്തുന്നതില്‍ വിമുഖത പാടില്ല. ഇത് രോഗം നേരത്തെ കണ്ടുപിടിക്കാന്‍ സഹായിക്കും. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിനു മുമ്പ് ക്യാന്‍സര്‍ രോഗം കണ്ടുപിടിക്കാന്‍ സ്ക്രീനിങ് സഹായിക്കും. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദവും, ഗര്‍ഭാശയഗള ക്യാന്‍സറും വളരെ ആരംഭദശയില്‍ത്തന്നെ രോഗനിര്‍ണയം നടത്തുന്നതിന് സ്ക്രീനിങ് സഹായിക്കുന്നു.

വളരെ ആരംഭദശയില്‍ത്തന്നെ രോഗനിര്‍ണയം നടത്തുന്നതിന് സ്ക്രീനിങ് സഹായിക്കുന്നു.40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ 1-2 വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാഫിക്ക് വിധേയമാകുക, 20 വയസ്സിനു മുകളിലുള്ളവര്‍ എല്ലാ മാസവും സ്വയം സ്തന പരിശോധന നടത്തുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്തനാര്‍ബുദത്തിന്റെ നേരത്തെയുള്ള രോഗനിര്‍ണയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പാപ്പ് സ്മിയര്‍ (Pap Smear) ) പരിശോധനമൂലം, Cervical Cancer മാത്രമല്ല, ഈ ക്യാന്‍സറിന്റെ മുന്നോടിയായുള്ള രോഗാവസ്ഥയെയും വളരെ നേരത്തെ കണ്ടുപിടിക്കാന്‍ സാധിക്കും.കുടല്‍ ക്യാന്‍സര്‍ (Colonoscopy) പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ (ശാരീരിക പരിശോധന), വായിലുണ്ടാവുന്ന ക്യാന്‍സര്‍ (ശാരീരിക പരിശോധന) എന്നീ രോഗങ്ങള്‍ വിവിധ പരിശോധനാ മാര്‍ഗങ്ങളിലൂടെ നേരത്തെ രോഗനിര്‍ണയം സാധ്യമാവുന്നു.നേരത്തെയുള്ള രോഗനിര്‍ണയംകൊണ്ടുള്ള പ്രയോജനങ്ങള്‍1. രോഗം ഭേദപ്പെടാനുള്ള സാധ്യത വളരെ കൂടും.2. മരുന്നുകള്‍കൊണ്ടുള്ള ചികിത്സ (കീമോതെറാപ്പി) ചിലപ്പോള്‍ ആവശ്യംവരില്ല.3. ചില സന്ദര്‍ഭങ്ങളില്‍ രോഗംബാധിച്ച ഭാഗം മാത്രം ചികിത്സിച്ചാല്‍ മതിയാകും (ശസ്ത്രക്രിയ, റേഡിയേഷന്‍).4. ചികിത്സാ ചെലവും, ചികിത്സയുടെ കാലയളവും കുറയ്ക്കാന്‍ സാധിക്കും.5. മാനസിക സംഘര്‍ഷത്തില്‍ കുറവ്, കൂടുതല്‍ ആത്മവിശ്വാസം.6. കൂടുതല്‍ ഗുണനിലവാരമുള്ള ജീവിതം.7. സാധാരണ ജീവിതത്തിലേക്ക് വേഗത്തിലുള്ള തിരിച്ചുപോക്ക്.എല്ലാ ക്യാന്‍സര്‍ബാധിതര്‍ക്കും മികച്ച ചികിത്സ ലഭ്യമാവേണ്ടത് ആവശ്യമാണ്. എന്നാലിന്ന് വളരെ കുറഞ്ഞ ശതമാനം രോഗികള്‍ക്കേ നമ്മുടെ രാജ്യത്ത് കൃത്യമായ ചികിത്സ കൃത്യസമയത്ത് ലഭിക്കുന്നുള്ളൂ. ഇന്ന് ക്യാന്‍സര്‍രംഗത്ത് നാം നേരിടുന്ന പരാജയങ്ങളുടെ കാരണങ്ങളില്‍ ശരിയായ ചികിത്സയുടെ അഭാവം ഒരു സുപ്രധാന ഘടകമാണ്.(പ്രശസ്ത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനും എറണാകുളം സ്പെഷ്യലിസ്റ്റ്, മെഡിക്കല്‍ സെന്റര്‍, കൃഷ്ണ, ലക്ഷ്മി, കൊച്ചിന്‍, സുധീന്ദ്ര, പോര്‍ട്ട് ട്രസ്റ്റ്, ഐജിസിഎച്ച് ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റുമാണ്).